• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത - 04

ആത്മാവ്- ശരീരം ബന്ധം എന്ത്? 03

            മഹാനായ റസൂല്‍ കരീം (സ) ക്ക് ശേഷം ആത്മീയ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഖുതുബുല്‍ അഖ്താബായ അലി (റ) ഭൗതിക ലോകം എങ്ങനെ നിയന്ത്രിചിരുന്നുവോ അപ്രകാരം ആത്മീയ ലോകവും നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു അവിടത്തെ പേരക്കുട്ടിയായ മഹാനായ ഗൌസുല്‍ അഅ്ളം തങ്ങളും എന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.മഹാനവര്‍കള്‍ പറയുന്നു.

"أنا كنت فى العليا بنور محمد # وفى قاب قوسين اجتماع الأحبة"

"ഞാന്‍ ഉപരി ലോകത്ത്‌ മഹാനായ റസൂലിന്റെ നൂറോടു കൂടെയായിരുന്നു.നബി (സ) തങ്ങള്‍ക്കു അവിടത്തെ "ഖാബ ഖൌസയിന്‍" എന്ന മഹത്തായ പദവിയില്‍ സ്നേഹിതര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഞാനും അവിടെ ഒരുമിച്ചു കൂടിയിരുന്നു."ഇതില്‍ നിന്നും മനസ്സിലാകുന്നത് ആത്മീയ ലോകത്ത്‌ വിരാചിക്കുന്ന കാലത്തും മഹാനവര്കള്‍ ആത്മാവുകളെ വളരെ വ്യക്തമായി നിയന്ത്രിച്ചിരുന്നു എന്നാണ്.

            ഇനി ആത്മാവുകളുടെ സംഗമത്തെക്കുറിച്ചും നാം വളരെ വ്യക്തമായി മനസ്സില്ലാക്കേണ്ടതുണ്ട്.അന്ന് അവിടെ റൂഹുകള്‍ എവിടെ,എങ്ങിനെയെല്ലാം സംഗമിച്ചോ അതുപോലെ തന്നെയായിരിക്കും ഈ ലോകത്തും അവരുടെ സംഗമം.നല്ല റൂഹുകളോടൊപ്പം ഒരുമിച്ചു കൂട്ടപ്പെട്ട ആത്മാവുകള്‍ ഇവിടെയും നല്ലവരോട് കൂടെയും ചീത്ത ആത്മാക്കളോടൊപ്പം ഒരുമിച്ച് കൂട്ടപ്പെട്ടവര്‍ അത്തരം സംഘങ്ങളോടോപ്പവും സംഗമിക്കും.നബി (സ) പറയുന്നു.

"الأرواح جنود مجندة"

"ആത്മാവുകള്‍ ഒരുമിച്ചു കൂട്ടപ്പെട്ട സങ്കേതങ്ങളാണ്".

            നബി (സ) യും സംഘവും മദീനയിലേക്ക് ഹിജ്ര പോയ സമയത്ത് മക്കയിലെ ഏറ്റവും ഫലിതക്കാരിയായ ഒരു സ്ത്രീയും അവരുടെ കൂടെ ഉണ്ടായിരുന്നു.നബി (സ) മുഹാജിറുകളായ മക്കക്കാര്‍ക്കിടയിലും അന്സാരികളായ മദീനക്കാര്ക്കിടയിലും സാഹോദര്യം സ്ഥാപിച്ചു.ആ സമയത്ത്‌ ആ സ്ത്രീക്ക് സഹോദരിയായി ലഭിച്ചത് മദീനയിലെ ഏറ്റവും വലിയ ഫലിതക്കാരിയെ ആയിരുന്ന.ആഇശാ ബീവി (റ) ഈ വിവരം നബി (സ) യോട്‌ പറഞ്ഞു. നബി (സ) പറഞ്ഞു.

"الأرواح جنود مجنّدة فما تعارف منها إئتلف وما تناكر منها إختلف"

"ആത്മാവുകള്‍ ഒരുമിച്ച്കൂട്ടപ്പെട്ട സങ്കേതങ്ങളാണ്.ആത്മാവുകളുടെ ലോകത്ത്‌ അന്ന് ആര് പരിചയപ്പെട്ടോ അവര്‍ ഇവിടെയും ഇണങ്ങി നില്‍ക്കും.അവിടെ ആര് പിണങ്ങി നിന്നോ അവരിവിടെയും പിണങ്ങി നില്‍ക്കും." മേല്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും മറ്റുമായി ആത്മാവുകള്‍ ആലമുല്‍ അര്‍വാഹില്‍ ഒരുമിച്ചു കൂടിയിരുന്നുവെന്നും ശരീരത്തില്‍ കടക്കുന്നതിനു മുന്‍പേ അവര്‍ക്ക് പ്രത്യേക സ്ഥാന മാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ നിയന്ത്രിക്കപെടുകയും പരസ്പരം ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും വ്യക്തമായി.

Views: 141

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service